തിരുവനന്തപുരം : യാത്രക്കാരനെന്ന പേരിലാണ് മന്ത്രി തന്നെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചത് . മറുപടിയില്ലെന്ന് മാത്രമല്ല നിരുത്തരവാദപരമായ പെരുമാറ്റവും. നാല് വനിതാ കണ്ടക്ടര്‍മാരടക്കം ഒന്‍പത് കണ്ടക്ടര്‍മാരെ നിന്ന നിൽപ്പിൽ സ്ഥലം മാറ്റി.കെഎസ്ആര്‍ടിസിയുടെ ചീഫ് ഓഫീസിലെ ഓപ്പറേഷന്‍ കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന കണ്ടക്ടര്‍ തസ്തികയിലുള്ള ഒമ്പത് പേർക്കെതിരെയാണ് നടപടി
കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമിലാണ് യാത്രക്കാരനെന്ന പേരില്‍ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍ അധികൃതരെ ഫോണ്‍ വിളിച്ചത്.കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാല്‍ അധികൃതര്‍ പ്രതികരിക്കുന്നില്ലെന്നും, കൃത്യമായ മറുപടി യാത്രക്കാര്‍ക്ക് നല്‍കുന്നില്ല എന്നുമുള്ള വ്യാപക പരാതികള്‍ നിലനില്‍ക്കുന്നതിനിടെയാണ് മന്ത്രിയുടെ നടപടി. യാത്രക്കാരനെന്ന പേരില്‍ മന്ത്രി വിളിച്ചപ്പോള്‍ കണ്‍ട്രോള്‍ റൂം അധികൃതര്‍ കൃത്യമായ മറുപടി നല്‍കാതെ നിരുത്തരവാദപരമായ രീതിയില്‍ പെരുമാറുകയായിരുന്നു. ഇതോടെയാണ് മന്ത്രി കര്‍ശന നടപടി സ്വീകരിച്ചത്.