ലഹരിക്കടത്ത് കേസില്‍ രണ്ട് പേര്‍ക്ക് 60 വര്‍ഷം തടവും പിഴയും

ഫ്രിക്കയില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ കടത്തിയ കേസില്‍ രണ്ട് പേര്‍ക്ക് തടവ് ശിക്ഷ. 130 കോടി വില വരുന്ന 22.60 കിലോ ഹെറോയിന്‍ ലഹരിമരുന്ന് കടത്തിയ കേസില്‍ രണ്ടു പ്രതികളെ 60 വര്‍ഷം വീതം കഠിനതടവിനാണ് ശിക്ഷിച്ചത്.
ശ്രീകാര്യം സ്വദേശി സന്തോഷ് ലാല്‍ (43), കടുവിളാകം സ്വദേശി രമേശ് (33) എന്നിവര്‍ക്കാണ് 60 വര്‍ഷം വീതം കഠിനതടവും 4 ലക്ഷം രൂപ പിഴയും തിരുവനന്തപുരം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ശിക്ഷ . 2022 സെപ്റ്റംബറില്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ലോഡ്ജ് മുറിയില്‍നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഹെറോയിനുമായി ഇവരെ പിടികൂടിയത്.
കേസില്‍ മൂന്നും നാലും പ്രതികളായ കിളിമാനൂര്‍ സ്വദേശി ബിനുക്കുട്ടന്‍ (46), വെള്ളല്ലൂര്‍ സ്വദേശി ഷാജി (57) എന്നിവര്‍ക്ക് 20 വര്‍ഷം വീതം കഠിനതടവും 2 ലക്ഷം രൂപ വീതം പിഴയും തിരുവനന്തപുരം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ. പി. അനില്‍കുമാര്‍ ശിക്ഷ വിധിച്ചു.
ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് വില്‍പനയ്ക്കായി എത്തിച്ച വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *