കേരളത്തിൻ്റെ പുറം കടലിൽ തീപിടിച്ച സിങ്കപ്പൂർ കാർഗോ കപ്പലിലെ അപകടകരമായ വസ്തുക്കളുടെ കാർഗോ മാനിഫെസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടു. തീപിടിക്കുന്നതും വെള്ളവുമായി കലർന്നാൽ അപകടരമാകുന്നതുമായ രാസവസ്തുക്കളാണ് കപ്പലിലുള്ളത്.
157 കണ്ടെയ്നറുകളിൽ അത്യന്തം അപകടകാരിയായ ഉൽപ്പന്നങ്ങളുണ്ടെന്നാണ് വിവരം. കപ്പൽ നിലവിൽ ആരുടെയും നിയന്ത്രണത്തിലല്ല. കപ്പൽ ഇതുവരെ മുങ്ങിയിട്ടില്ല.കപ്പലിന് ഇടത് വശത്തേക്ക് ചരിവുണ്ട്.
കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. കപ്പലിൽ നിന്ന് തീയും പുകയും ഇപ്പോഴും ഉയരുന്നുണ്ട്. എന്നാൽ ഫോർവേഡ് ബേയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാണ് എന്നാണ് അറിയുന്നത്. അന്തരീക്ഷത്തിൽ കറുത്ത കട്ടിയുള്ള പുക ഇപ്പോഴും ഉയരുന്നുണ്ട്. കൂടുതൽ കണ്ടയ്നറുകൾ വെള്ളത്തിലേക്ക് വീണിട്ടുണ്ട് എന്നാണ് നിഗമനം.കണ്ടയ്നറുകൾ വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കപ്പൽ കമ്പനി സംഘം ഇന്ന് സ്ഥലത്തേക്ക് എത്തിചേരും